Monday, March 1, 2010

മാനംനോക്കിക്കിടക്കുമ്പോൾ

നീ
പറക്കുകയായിരുന്നു
ഉള്ളിൽ

അകലെ
ഒറ്റയ്ക്ക്‌
പറക്കുന്ന പക്ഷിയോട്‌

നിന്നോടുള്ള
പ്രേമം
പാടിയിരുന്നെങ്കിൽ

ആകാശച്ചില്ലകളുപേക്ഷിച്ച്‌
അതെന്നിലൊരു
കൂടുകെട്ടിയേനേ

ജ്ഞാനോദയം

എനിയ്ക്കും
ബുദ്ധനുമിടയിലെ
ഒരാൽമരയകലം

ഭൂമി

ഓരോ ജന്മവും
ഒരു പ്രണയലേഖനം

സ്വർഗ്ഗം
ഭൂമിയ്ക്കയക്കുന്നത്‌

വായിച്ചുകഴിഞ്ഞാൽ
മാറോടമർത്തികിടക്കും

അടുത്തതിനായി
ആർത്തിയോടെ കാത്തിരിയ്ക്കും

മിടിപ്പ്‌

മുഷ്ടിയോളംപോലെയൊന്നിൽ
പ്രപഞ്ചത്തോളംപോലെയൊന്നിന്റെ
നിലയ്ക്കാത്ത മിടിപ്പ്‌